ദേശീയം

മോദി സര്‍ക്കാരിന്റെ കടന്നുകയറ്റം:  പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു; 19ന് പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കേന്ദ്രസര്‍ക്കാര്‍-റിസര്‍വ് ബാങ്ക് പോര് മുറുകുന്നതിന് പിന്നാലെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നു. 19ന് ചേരുന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013ല്‍ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണറായ ഊര്‍ജിത് പട്ടേല്‍, 2016 സെപ്റ്റംബറില്‍ രഘുറാം രാജന്‍ രാജിവച്ചതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയത്. 

പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ചൊല്ലി ഊര്‍ജിത് പട്ടേലും കേന്ദ്രസര്‍ക്കാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ മൂന്നിലൊന്നും കൈമാറുന്നതിനു പുറമെ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

പ്രതിസന്ധിയുള്ള പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന ആസ്തി മെച്ചപ്പെടുത്താനും ആര്‍ബിഐയുടെ സഹകരണം വേണം. ബാങ്കുകളുടെ വിശ്വാസ്യതയും സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയും മുന്‍നിര്‍ത്തി കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ആര്‍ബിഐയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍