ദേശീയം

ജോലിയില്ലാത്തയാൾക്ക് മകളെ വിവാഹം ചെയ്തു തരില്ലെന്ന് അച്ഛൻ; യുവാവും കൂട്ടുകാരും ചേർന്ന് മധ്യവയസ്കനെ കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഹിങ്കോളി: മകളെ വിവാഹംചെയ്യാന്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്ന് അച്ഛനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തി കൊന്നു. കൈലാഷ് ഷിന്‍ഡെ എന്നയാളാണ് കൊല്ലപ്പെട്ടത്. സച്ചിന്‍ നാരായണ്‍ എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. 

ഷിന്‍ഡെയുടെ മകളെ വിവാഹം ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചാണ് യുവാവ് ഇയാളെ സമീപിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്‍ അമോല്‍ ഷിന്‍ഡെയെയാണ് സച്ചിന്‍ തന്റെ ആഗ്രഹം ആദ്യമറിയിച്ചത്. അച്ഛനോട് ചോദിക്കണമെന്നായിരുന്നു അമോലിന്റെ മറുപടി. എന്നാല്‍ നിലവില്‍ ജോലിയൊന്നുമില്ലാതെ നില്‍ക്കുന്ന
സച്ചിന് മകളെ വിവാഹം ചെയ്ത് നല്‍കില്ലെന്ന് ഷിന്‍ഡെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവാവും കൂട്ടരും ചേര്‍ന്ന് ആക്രമണത്തിന് മുതിര്‍ന്നത്. 

വിവാഹത്തിന് സമ്മതം അറിയിക്കാന്‍ ഭീഷണിപ്പെടുത്തി യുവാവും സുഹൃത്തുക്കളും ഷിന്‍ഡെയുടെ വീട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍ മറുപടിയായി എന്തെങ്കിലും പറയുന്നതിന് മുമ്പ് ഇവര്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തി. ആക്രമണം നടത്തിയ സംഘത്തിലെ അഞ്ച് പേരെയും അറസ്റ്റ് ചെയ്‌തെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്‌തെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം