ദേശീയം

നിയമം കൊണ്ടുവന്നില്ലെങ്കില്‍ രാമക്ഷേത്രം ജനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കും; ക്ഷമ നശിച്ചെന്ന് രാംദേവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടത്തിന് നിര്‍മ്മിക്കുമെന്ന് ബാബാ രാംദേവ്. ജനങ്ങള്‍ക്ക് ക്ഷമ നശിച്ചു. ജനങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ രാജ്യത്തെ മതസൗഹാര്‍ദ അന്തരീക്ഷം നഷ്ടമാകും- ബാബാ രാംദേവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജ്യത്ത് രാമന് എതിരില്ലെന്നാണ് ഞാന്‍ വിശ്വിസിക്കുന്നത്. എല്ലാ ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ അനുയായികളാണ്-രാംദേവ് കൂട്ടിച്ചേര്‍ത്തു. 

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു. എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ 1992മോഡല്‍ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്നും ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വീണ്ടും രാമക്ഷേത്ര നിര്‍മ്മാണ ആവശ്യം ശക്തിപ്പെടുത്താനാണ് ബിജെപി-സംഘപരിവാര്‍ സംഘടനകളുടെ ഉദ്ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍