ദേശീയം

ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; യുവതിയെ വാച്ച്മാനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്ന യുവതിയെ വാച്ച്മാനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ വാച്ച്മാന്‍ സുശീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയാണ് സുശീല്‍. ഡല്‍ഹിയിലെ ഷഹ്ദാരാസ് വിവേക് വിഹാറിലാണ് സംഭവം. കൂട്ടുപ്രതിയെ പിടികൂടുന്നതിനുള്ള ഊര്‍ജിതമായ ശ്രമത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി. 

ചോദ്യം ചെയ്യലില്‍ തനിക്കും സുഹൃത്തിനുമൊപ്പം ലൈംഗിക ബന്ധത്തിന് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി ഡിസിപി മേഘ്‌ന യാദവ് പറഞ്ഞു. കൂട്ടുപ്രതിയെ പിടികൂടിയതിന് ശേഷം സുശീല്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

വിവേക് വിഹാറിലെ ഒഴിഞ്ഞ വീട്ടില്‍ കഴിഞ്ഞ ആറിനാണ് 42 വയസുള്ള സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗാസിയാബാദ് സ്വദേശിനിയാണ് മരണപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം ലഭിച്ച വീട്ടില്‍ ആള്‍താമസമുണ്ടായിരുന്നില്ല. ഉടമ മൂന്ന് പേരെ വീട് നോക്കുന്നതിനായി നിയോഗിച്ചിരുന്നു. ഇവരില്‍ ഒരാളാണ് കുറ്റം സമ്മതിച്ച സുശീല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്