ദേശീയം

ഗാര്‍ഹിക പീഡനം: നവജാതശിശുവിനെയും നാലുവയസുകാരനെയുംകൊണ്ട് അമ്മ കനാലില്‍ ചാടി, കുട്ടികളെ കണ്ടെത്താനായിട്ടില്ല 

സമകാലിക മലയാളം ഡെസ്ക്

ബേട്ടിയ (ബീഹാര്‍):  ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി രണ്ടുമക്കളുമായി കനാലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നവജാതശിശുവിനെയും നാലുവയസ്സുകാരന്‍ മകനെയും കനാലിലേക്ക് വലിച്ചെറിഞ്ഞശേഷം യുവതി പിന്നാലെ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചമ്പാരന്‍ ജില്ലയില്‍ ദുമറിയ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അന്തിമാ ദേവി എന്ന സ്ത്രീയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തിയെന്നും എന്നാല്‍ കുഞ്ഞുങ്ങളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കുട്ടികള്‍ ഒലിച്ചുപോയിരിക്കാമെന്നും ഇവരെ കണ്ടെത്തുക ദുഷ്‌കരമാണെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി നിരവധി വഴക്കുകള്‍ക്ക് ശേഷം സഹികെട്ടാണ് ഇത്തരത്തിലൊരും കടുംകൈയ്ക്ക് മുതിര്‍ന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തെതുടര്‍ന്ന് യുവതിയെ പൊലീസ് അറസ്റ്റുചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ