ദേശീയം

സ്വവര്‍ഗ്ഗ ലൈംഗീകത മാനസിക രോഗമെന്ന് ബാബാ രാംദേവ്,  'അസുഖം' മാറ്റാന്‍ കുറിച്ച് നല്‍കിയത് എനര്‍ജി ടോണിക്കും, വയറ് വൃത്തിയാക്കാനുള്ള മരുന്നും !

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗീകത മാനസിക രോഗമാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. യോഗയിലൂടെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന അസുഖമാണിത്. പതഞ്ജലിയുടെ വിവിധ ക്ലിനിക്കുകളില്‍ ഇതിനുള്ള മരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത് പരീക്ഷിച്ചറിയുന്നതിനായി  ദേശീയ മാധ്യമമായ ക്വിന്റിന്റെ ലേഖകര്‍ 2016 ല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് കൊണ്ടുവന്നിരുന്നത്.  ഇത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതല്ലേയെന്ന ചോദ്യത്തിന് അല്ല, മാനസിക രോഗം തന്നെയാണ് എന്നായിരുന്നു ആയുര്‍വേദ ഡോക്ടര്‍മാരുടെ മറുപടി. രാംദേവിന് ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള യോഗാ വിദ്യകള്‍ അറിയാമെന്നും ഇവര്‍ അവകാശപ്പെട്ടു.  

പതഞ്ജലിയുടെ ക്ലിനിക്കില്‍ 'ചികിത്സ'യ്‌ക്കെത്തിയവരില്‍ നിന്നും മരുന്നിനും യോഗാസനങ്ങള്‍ അഭ്യസിപ്പിക്കുന്നതിനുമായി ആദ്യം 800 രൂപയാണ് ഈടാക്കിയത്. മടങ്ങുമ്പോള്‍ ക്ലിനിക്കില്‍ നിന്നും ടോണിക് എന്നും പറഞ്ഞ് എനര്‍ജി ഡ്രിങ്ക് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പതഞ്ജലിയുടെ മറ്റൊരു ക്ലിനിക്കിലെ ഡോക്ടര്‍ ഇത് രോഗമല്ലെന്നും പക്ഷേ സമൂഹം അംഗീകരിക്കാത്തതിനാല്‍ യോഗയിലൂടെ മാറ്റാമെന്നും അവകാശപ്പെട്ടു. സ്വവര്‍ഗ്ഗ ലൈംഗീക താത്പര്യമുള്ളയാളെ അതില്‍ നിന്നും മാറ്റിയെടുക്കുന്നതിനുള്ള ടോണിക്കുകള്‍ക്കായി 1,200 രൂപയാണ്  ഡോക്ടര്‍ വാങ്ങിയത് പുറത്ത് ആയുര്‍വേദ ഡോക്ടര്‍മാരെ കൊണ്ട് പരിശോധിപ്പിച്ചതില്‍ നിന്നും കുറിച്ച് നല്‍കിയ മരുന്നുകള്‍ ഊര്‍ജ്ജ വര്‍ധനയ്ക്കും വയറ് ശുദ്ധിയാക്കാനുള്ളതാണെന്നും കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍