ദേശീയം

ഭര്‍ത്താവ് ജോലിക്കു പോയാല്‍ കാമുകനുമായി വീഡിയോ കോള്‍, ശല്യപ്പെടുത്തിയാല്‍ മക്കളെ ഉപദ്രവിക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി മക്കളെ വിഷം കൊടുത്തുകൊന്ന അഭിരാമിയുടെ കൂടുതല്‍ ക്രൂരതകള്‍ പുറത്ത്. കുട്ടികളെ ഇവര്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അഭിരാമി പതിവായി കാമുകനുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. അതിനിടെ കുട്ടികള്‍ ശല്യപ്പെടുത്തിയാല്‍ ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ അഭിരാമിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. 

ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വീഡിയോകോള്‍ ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്. ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്