ദേശീയം

28 ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂര ബലാത്സംഗം: ഒടുവില്‍ കൊല്ലാനായി നദിയിലെറിഞ്ഞു; ജീവിതത്തിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടിയുടെ കഥ മനസാക്ഷിയെ മരവിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: തട്ടിക്കൊണ്ടുപോയി 28ദിവസം തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരമായി കൂട്ടബലാത്സംഗം നടത്തി. ഒടുവില്‍ കൊല്ലാനായി നദിയിലെറിഞ്ഞു. എന്നിട്ടും ആ പെണ്‍കുട്ടി ജീവിതതത്തിലേക്ക് തിരിച്ചുകയറിവന്നു. ഒഡീഷയിലെ റൗത്തേപ്പൂര്‍ ഗ്രാമത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. 

ആഗസ്റ്റ് 20നാണ് ചന്തയില്‍ നിന്ന് സാധനം വാങ്ങി വന്ന പെണ്‍കുട്ടിയെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. 28ദിവസം പീഡിപ്പിച്ച ശേഷം കൊല്ലാനായി നദിയിലെറിയുകയായിരുന്നു. എന്നാല്‍ നീന്തി അടുത്ത ഗ്രാമത്തിലെത്തിയ പെണ്‍കുട്ടി പൊലീസില്‍ അഭയം തേടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്,ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. ഇയ്യാളെ ചോദ്യം ചെയ്തുവരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്