ദേശീയം

ഇമ്രാന്‍ പ്രധാനമന്ത്രി ആയതോടെ പാകിസ്ഥാന്‍ കൂടുതല്‍ ആക്രമണോല്‍സുകരായി ; അതിര്‍ത്തിയില്‍ നിരവധി ഭീകരക്യാമ്പുകള്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു : ബിഎസ്എഫ് മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയതോടെ പാകിസ്ഥാന്‍ കൂടുതല്‍ ആക്രമണോല്‍സുകരായെന്ന് ബിഎസ്എഫ് മേധാവി കെ കെ ശര്‍മ്മ. സെപ്തംബര്‍ 18 ന് അതിര്‍ത്തിക്കടുത്ത് രാംഗഡ് സെക്ടറില്‍ ബിഎസ്എഫ് ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ സിംഗിന്റെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഇമ്രാന്‍ പ്രധാനമന്ത്രി ആയതിന് ശേഷമാണ്. പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഈ ക്രൂരകൃത്യം ചെയ്തത്. 

മുന്‍കാലങ്ങളെ അപേക്ഷിച്ച്, ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി ആയതോടെ അതിര്‍ത്തിയില്‍ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീം കൂടുതല്‍ ആക്രമണോല്‍സുകരായിരിക്കുകയാണെന്നും ബിഎസ്എഫ് മേധാവി പറഞ്ഞു. ഇത് നേരിടാന്‍ നാം ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണം. കൊല്ലപ്പെട്ട ഹെഡ്‌കോണ്‍സ്റ്റബിള്‍ നരേന്ദര്‍ സിംഗിന്റെ നെഞ്ചില്‍ മൂന്ന് വെടിയേറ്റ മുറിവുകളും കഴുത്ത് മുറിച്ചിരുന്നതായും ബിഎസ്എഫ് മേധാവി പറഞ്ഞു. 

സംഭവം നടന്നതിന് പിന്നാലെ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് യാതൊരു വെടിവെപ്പോ പ്രകോപനമോ ഉണ്ടായില്ല. തിരിച്ചടി ഭയന്ന് ഇവര്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരവധി ഭീകര ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പലതും അതിര്‍ത്തിയില്‍ നിന്നും ഏഴും അഞ്ചും കിലോമീറ്റര്‍ അകലെ മാത്രമാണ്.  ഇവിടങ്ങളില്‍ നൂറുകണക്കിന് ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ആക്രമണം അഴിച്ചുവിടാനും തയ്യാറെടുത്ത് കാത്തിരിക്കുന്നതെന്നാണ് സൂചനയെന്നും ബിഎസ്എഫ് മേധാവി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍