ദേശീയം

'മോദി സ്തുതി': രാജസ്ഥാന്‍ ഗവര്‍ണറുടേത് പെരുമാറ്റച്ചട്ട ലംഘനം; രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഭരണഘടന പദവിയിലിരിക്കേ, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടണമെന്ന കല്യാണ്‍ സിങിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇത് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മാര്‍ച്ച് 23നാണ് കല്യാണ്‍ സിങ് വിവാദ പരാമര്‍ശം നടത്തിയത്. മോദി വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അലിഗഡിലാണ് കല്യാണ്‍ സിങ് പറഞ്ഞത്. രാജ്യത്തിന് ഇത് അനിവാര്യമാണെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരികയും ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയം അന്വേഷിക്കുകയുമായിരുന്നു.

ഇതിന് മുന്‍പ് ഗവര്‍ണര്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് തൊണ്ണൂറുകളിലാണ്. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായിരുന്ന ഗുല്‍ഷെര്‍ അഹമ്മദ് അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന മകനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിക്ക് ഇടയാക്കിയത്.തുടര്‍ന്ന് അദ്ദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കാംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി