ദേശീയം

'രണ്ട് ലക്ഷം രൂപയും ബൈക്കും വേണം' ; നഖം പിഴുതും മുടി മുറിച്ചും യുവതിയെ റെയില്‍വേ ട്രാക്കില്‍ തള്ളി, പീഡനം സ്ത്രീധനത്തിന് വേണ്ടി 

സമകാലിക മലയാളം ഡെസ്ക്


ഗോപാല്‍ഗഞ്ജ് : സ്ത്രീധനത്തിന് വേണ്ടി യുവതിക്ക് നേരെ ക്രൂരപീഡനം. പീഡനത്തെ തുടര്‍ന്ന് ബോധംകെട്ടുപോയ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി. ബീഹാറിലെ ഗോപാല്‍ഗഞ്ജിലാണ് സംഭവം. 

യുവതിയുടെ നഖങ്ങള്‍ പിഴുതെടുക്കുകയും, ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ദേഹത്ത് വെച്ച് പൊള്ളിക്കുകയും ചെയ്യുമായിരുന്നുവെന്ന് യുവതി പറഞ്ഞു. മുടിയില്‍ പിടിച്ച് ചുഴറ്റിയതിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലായി. തുടര്‍ന്ന് ഭര്‍ത്താവ് ബന്ധുക്കളുടെ സഹായത്തോടെ റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. 

ബോധം വന്ന യുവതിയുടെ കരച്ചില്‍ കേട്ടാണ് ആളുകള്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലാക്കി. യുവതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീപ്പൊള്ളലേറ്റതിന്റെ അടക്കം നിരവദി പരിക്കുകള്‍ ദേഹത്തുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

സ്ത്രീധനം ആവശ്യപ്പെട്ടാണ് 22 കാരിയെ ഭര്‍ത്താവും ഭര്‍തൃകുടുംബവും നിരന്തരം പീഡിപ്പിച്ചത്. രണ്ട് ലക്ഷം രൂപയും ബൈക്കും വേണമെന്നായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍ പണം നല്‍കാന്‍ യുവതിയുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല.

ഇതോടെ യുവതിക്ക് നേരെ പീഡനം തുടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്