ദേശീയം

രാജ്യത്ത് 'ബലാത്സംഗ പകര്‍ച്ചവ്യാധി'; പൂര്‍ണമായി വസ്ത്രം ധരിച്ചാല്‍ പോലും രക്ഷയില്ല; ഇതാണോ സംസ്‌കാരം?; തനുശ്രീ ദത്ത

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബലാത്സംഗ പകര്‍ച്ചവ്യാധി ബാധിച്ചവരുടെ രാജ്യമായി ഇന്ത്യമാറുന്നുവെന്ന് ചലചിത്രകാരി തനുശ്രീ ദത്ത. ഉന്നാവേയിലെ സ്ത്രീപിഡനത്തിന്റെ അടിസ്ഥാനത്തിലാണ് തനുശ്രീയുടെ പ്രതികരണം.

നമ്മുടെ മഹത്തായ രാജ്യം പതുക്കെ പതുക്കെ ബലാത്സംഗം പകര്‍ച്ചവ്യാധിയായി പടര്‍ന്നു പിടിക്കുന്നവരുടെ നാടായി മാറുകയാണ്. ഉന്നാവ ബലാത്സംഗക്കേസില്‍ ഇരയുടെ വെളിപ്പെടുത്തല്‍ ഭയപ്പെടുത്തുന്നതാണെന്നും തനുശ്രി പറയുന്നു.

ഇന്ത്യയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ ഭൂരിഭാഗം  കുട്ടികളും സ്ത്രീകളും കൂട്ടബലാത്സംഗം ചെയ്യുപ്പെടുന്ന കേസുകളാണ്.  കുട്ടത്തോടെയുള്ള പെണ്‍ ശിശുഹത്യകള്‍ നടക്കുന്നു. സ്ത്രീധനത്തിന് വേണ്ടി തീകൊളുത്തി കൊല്ലുന്നു. ബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയാകുന്നുഅവസാനം ആടുകളും പട്ടികളും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകുന്നു. സംസ്‌കാരത്തെ കുറിച്ചെല്ലാം വാതോരാതെ സംസാരിക്കുമ്പോള്‍ ഇവരുടെ യഥാര്‍ത്ഥ ചിന്താഗതിയാണെന്നും തനുശ്രീ ചോദിക്കുന്നു. നമ്മുടെ ലോകത്ത് ധാരാളം പേര്‍ ഷോട്ട്‌സും ബിക്കിനിയും ധരിക്കുന്നുണ്ട്. സ്ത്രീകള്‍ നഗ്നരായി കിടക്കുന്ന ബീച്ചുകളുണ്ട്. എന്നാല്‍ അവിടെയൊന്നും ബലാത്സംഗങ്ങള്‍ നടക്കുന്നില്ല. എന്നാല്‍ ഇവിടെ. വസ്ത്രം പൂര്‍ണമായി ധരിച്ചാല്‍ പോലും ബലാത്സംഗത്തിന് ഇരയാകുന്നുവെന്നും തനുശ്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്