ദേശീയം

ആണ്‍കുട്ടിയെ ആഗ്രഹിച്ചു, ജനിച്ചത് പെണ്‍കുട്ടി; എട്ടാം നാള്‍ ടെറസില്‍ നിന്ന് മുത്തശ്ശി എറിഞ്ഞു കൊന്നു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പേരക്കുട്ടി പെണ്‍കുഞ്ഞായതില്‍ കുപിതായായ മുത്തശ്ശി 8 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാതരഹള്ളിയില്‍  വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

മുത്തശ്ശി പരമേശ്വരിയെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച് അമ്മ തമിഴ്‌ശെല്‍വി ബാത്ത്‌റൂമില്‍ പോയതായിരുന്നു. ഈ തക്കം നോക്കി പെണ്‍കുട്ടിയെ താഴേക്ക് എറിഞ്ഞ് പരമേശ്വരി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌ശെല്‍വി തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. കുട്ടിയെ അന്വേഷിച്ചപ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടിനകത്ത് കയറി കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞു.

ഇതോടെ തമിള്‍ശെല്‍വി ബഹളം വെച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസിന് ലഭിച്ചു.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. കുട്ടി പെണ്ണായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ സമീപത്ത് ഇരിക്കാന്‍ പോലും  പരമേശ്വരിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ തമിഴ്‌ശെല്‍വി സമീപത്തില്ലാതിരുന്ന അവസരത്തില്‍ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരമേശ്വരി കുറ്റം സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു