ദേശീയം

ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പതിനാലുകാരിയെ ബലാത്സംഗം ചെയ്തു; പുരോഹിതന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്പലത്തിലെ പുരോഹിതന്‍ ബലാത്സംഗം ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ അമ്പലത്തിലെ പൂജാരിയായ ഡി രവി എന്ന സത്യനാരായണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നാണ് ഒളിവിലായിരുന്ന പൂജാരിയെ പൊലീസ് പിടികൂടിയത്.

അദിവാസി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെയാണ് പുരോഹിതന്‍ ബലാത്സംഗം ചെയ്തത്. പൊലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍
ഇയാള്‍ വേഷം മാറിയായിരുന്നു സഞ്ചാരം. മറ്റുള്ളവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു വീട്ടുകാരെ വിളിച്ചിരുന്നത്. ഇയാളെ അന്നവാരം എന്ന സ്ഥലത്തുവെച്ചാണ് പിടികൂടിയെതെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഭഗവത്ഗീത പഠിപ്പിക്കുന്നതിനിടെയായിരുന്നു പുരോഹിതന്‍ പീഡിപ്പിച്ചത്. നവംബര്‍ 27 നാണ് കടപ്പ ജില്ലയിലെ റെഡ്ഡിവരിപ്പള്ളിയിലാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം