ദേശീയം

എന്‍പിആറിന് ജനങ്ങള്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണം; അരുന്ധതി റോയ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്റെ (എന്‍പിആര്‍) കണക്കെടുപ്പില്‍ ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പൗരത്വ പ്രതിഷേധ പരിപാടിക്കിടെയാണ് അരുന്ധതി റോയിയുടെ പ്രസ്താവന.

എന്‍ആര്‍സി നടപ്പാക്കാന്‍ എന്‍പിആറിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. അതിനാല്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണമെന്ന് അരുന്ധതി റോയ് പറഞ്ഞു. 

അധികൃതര്‍ എന്‍പിആറിനായുള്ള വിവരങ്ങള്‍ തേടി വീടുകളിലെത്തുമ്പോള്‍ പേരുകള്‍ മാറ്റി പറയണം. രംഗ- ബില്ല, കുങ്ഫു- കട്ട ഇത്തരത്തിലുള്ള പേരുകളാണ് പറയേണ്ടത്. എന്‍ആര്‍സി ഇന്ത്യയിലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കാനൊരുങ്ങുന്നതെന്നും അവര്‍ പറഞ്ഞു. 

വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന അധികൃതര്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും ചോദിക്കും. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയും ആവശ്യപ്പെടും. എന്‍ആര്‍സി നടപ്പിലാക്കുന്നതിനായുള്ള ആദ്യ ചുവടാണ് ഈ എന്‍ആര്‍പിയെന്നും അവര്‍ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്ന് അവര്‍ ആരോപിച്ചു. നമ്മള്‍ ഇവിടെ ജനിച്ചത് ലാത്തിയും ബുള്ളറ്റും നേരിടാനായിട്ടല്ലെന്നും അരുന്ധതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു