ദേശീയം

11കാരിയെ ബലാത്സം​ഗം ചെയ്തെന്നാരോപിച്ച് 52കാരന് നേരെ ആൾക്കൂട്ട ആക്രമണം; ആശുപത്രിയിൽ കുത്തിക്കൊന്നു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ലൈംഗികാതിക്രമം ആരോപിച്ച് 52 കാരനെ ജനക്കൂട്ടം തല്ലിച്ചതച്ചു. 11 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ ജനക്കൂട്ടം അക്രമിച്ചത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടിയുടെ ബന്ധു ആശുപത്രിയിലെത്തി ആരോപണ വിധേയനെ കുത്തിക്കൊന്നു. 

കര്‍ണാടകത്തിലെ ധര്‍വാഡ് ജില്ലയിലുള്ള നവല്‍ഗുണ്ടിലാണ് സംഭവം നടന്നത്. ഫക്രുദീന്‍സാബ് നദാഫ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്ക്കുകയായിരുന്നു. പിന്നീട് പൊലീസിന് കൈമാറി. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ് പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ പെണ്‍കുട്ടിയുടെ ബന്ധു അവിടെയെത്തി ഇയാളെ കുത്തിക്കൊല്ലുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം