ദേശീയം

അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു, മൃതദേഹത്തിനരികില്‍ കിടന്നുറങ്ങി; ഒടുവില്‍ കീഴടങ്ങി 

സമകാലിക മലയാളം ഡെസ്ക്

ഒസ്മനാബാദ് (മഹാരാഷ്ട്ര): ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവാവ്‌ മൃതദേഹത്തിനരികില്‍ ഒരു രാത്രി ഉറങ്ങി. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് എന്ന സ്ഥലത്താണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി കൃത്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 

തര്‍ക്കത്തിനൊടുവില്‍ വിനോദ് ധന്‍സിങ് പവാര്‍ എന്നയാളാണ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ആ രാത്രി മുഴുവന്‍ മൃതദേഹത്തിനരികില്‍ ചിലവഴിച്ച വിനോദ് വെള്ളിയാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. 

കുഴല്‍കിണര്‍ എജന്റായി ജോലി ചെയ്യുകയാണ് വിനോദ്. ഭാര്യ പ്രിയങ്ക തുല്‍ജാപ്പൂരില്‍ നേഴ്‌സ് ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒന്‍പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രിയങ്ക അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. 

വിനോദ് പലപ്പോഴും പണം ആവശ്യപ്പെട്ട് വീട്ട് വഴക്കുകള്‍ സൃഷ്ടിക്കാറുണ്ടെന്ന് പ്രിയങ്കയുടെ മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി. വിനോദിനെതിരെ കൊലപാതകം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും