ദേശീയം

കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ 12 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു: പൊലീസുകാര്‍ക്കെതിരെയും കേസെടുക്കണമെന്ന് യുവതി

സമകാലിക മലയാളം ഡെസ്ക്

ലുധിയാന: കറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയേയും സുഹൃത്തിനേയും തട്ടിക്കൊണ്ട്‌പോയി, യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. പഞ്ചാബിലെ ലുധിയാനയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. റോഡില്‍ കല്ലുകളിട്ട് ഇവരുടെ കാര്‍ തടഞ്ഞ് നിര്‍ത്തിയായിരുന്നു ആക്രമണം. 

തടഞ്ഞ് നിര്‍ത്തി യുവതിയെയും സുഹൃത്തിനെയും ബലമായി കാറില്‍ നിന്ന് പിടിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് സംഘം സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം അടുത്തുള്ള ഫാം ഹൗസിലേക്ക് ഇരുവരെയും വലിച്ചിഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കിയാല്‍ വിട്ടയക്കാം എന്ന് പറഞ്ഞു. 

ഇതോടെ യുവാവ് സുഹൃത്തിനെ വിളിച്ച് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. ഈ സുഹൃത്ത് സമീപത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി സംഭവം അറിയിച്ചെങ്കിലും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഈ സമയം കൊണ്ട് അഞ്ച് പേരടങ്ങിയ സംഘമായിരുന്ന പ്രതികള്‍ ഫോണ്‍ ചെയ്ത് മറ്റുള്ളവരെക്കൂടി വിളിച്ചു വരുത്തി.

ഇതിന് ശേഷമാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മുല്ലന്‍പുര്‍ ധാക്കാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പൊലീസ് പരിശോധിക്കും. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് യുവതിയും സുഹൃത്തും ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി