ദേശീയം

കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4300 കോടി രൂപ അനുവദിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നോ: ജനുവരി 15ന് ആരംഭിക്കുന്ന കുംഭമേളയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 4300 കോടി അനുവദിച്ച്   യോഗി ആദിത്യനാഖ് സര്‍ക്കാര്‍. എക്‌സൈസ് മന്ത്രി ജയ് പ്രതാപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഫിക്കി തമിഴ്‌നാട് കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 ലക്ഷം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുക്കുമെന്നാണ് കണക്ക് കൂട്ടല്‍. ആത്മീയ ടൂറിസം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കുംഭമേള വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അര്‍ധ കുംഭമേള മാര്‍ച്ച് മൂന്ന് വരെ നീളും. ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണീ സംഗമ സ്ഥലത്താണ് കുംഭമേള നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരും സംന്യാസികളുമാണ് ഓരോ കുംഭമേളയ്ക്കും എത്തുന്നത്. ഇക്കുറി വിദേശത്ത് നിന്നും വലിയതോതില്‍  തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രയാഗ് രാജ് സന്ദര്‍ശിച്ചിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി