മുംബൈ: വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഒഴുക്കി. മൃതദേഹം വെട്ടിമുറിച്ചശേഷം ചാലിൽ ഒഴുക്കുകയായിരുന്നു. 58കാരനായ ഗണേഷ് വിത്തൽ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ പിന്റു അറസ്റ്റിലായി.
മുംബൈ വിരാഡിൽ കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നത്. അഴുക്കുചാലിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക കഥ പുറത്തുവന്നത്. എല്ലുകൾ പ്രത്യേകം എടുത്തുമാറ്റി ട്രെയിനിൽ നിന്ന് എറിഞ്ഞു.
ഗണേഷ് പിന്റുവിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പണം തിരികെ നൽകുന്നതിനെക്കുറിച്ച് ഇരുവർക്കുമിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ