ദേശീയം

വയറുവേദനയുമായി 15 കാരി ആശുപത്രിയില്‍; ഏഴ് മാസം ഗര്‍ഭിണി; അമ്മാവന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പതിനഞ്ചുകാരി ഏഴുമാസം ഗര്‍ഭിണി. ഡോക്ടര്‍മാര്‍ ഈ വിവരം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്. 

വീട്ടില്‍ തനിച്ചാവുമ്പോള്‍ അമ്മാവന്‍ നിരവധി തവണ പീഡിപ്പിച്ചതായും ഇതേ തുടര്‍ന്നാണ് താന്‍ ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. 

പതിനഞ്ചുകാരിയെ വയറുവേദനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് മനസിലായി. ഇക്കാര്യം ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് അമ്മാവന്‍ ലൈംഗികമായി പീഡിപ്പിച്ച വിവരം വീട്ടുകാര്‍ അറിയുന്നത്. അയല്‍വാസിയായ അമ്മാവന്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് അമ്മാവന്‍ ഭീഷണിപ്പെടുത്തിയതായും നിരവധി തവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്‌കോ വകുപ്പുകള്‍ ഉള്‍പ്പടെ ചേര്‍ത്താണ് അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി