ദേശീയം

10,000 സൈനീകരെ കശ്മീരില്‍ വിന്യസിച്ച് കേന്ദ്രം, സുരക്ഷ വര്‍ധിപ്പിക്കുന്നതിനെന്ന് വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 10000 സൈനീകരെ കശ്മീരിലേക്ക് അയച്ച് കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക ലക്ഷ്യമിട്ടാണ് നീക്കം. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് 100 കമ്പനി സേനയെ കശ്മീരില്‍ വിന്യസിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്. 

കശ്മീരിലെ ക്രമസമാധാനപാലനത്തിനും, നുഴഞ്ഞു കയറ്റും ഉള്‍പ്പെടെ ഉള്ളവയ്‌ക്കെതിരെ തിരിച്ചടി നല്‍കാനും ഇത് സഹായിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിക്കയച്ച ഉത്തരവില്‍ പറയുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്‍പായി 10000 സേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിക്കും. സിആര്‍പിഎഫിന്റെ 50 കമ്പനി സേനയേയും, എസ്എസ്ബിയുടെ 30 കമ്പനി സേനയേയും, ബിഎസ്എഫിന്റെ 10 കമ്പനി സേനയേയും സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്‍പായി ഇവിടെ വിന്യസിക്കും. 

കശ്മീരില്‍ നിന്നും ദേശിയ സുരക്ഷ ഉപദേഷ്ടാവാ അജിത് ഡോവല്‍ മടങ്ങി എത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് 10000 സൈനീകരെ കശ്മീരിലേക്ക് അയക്കാനുള്ള തീരുമാനം വരുന്നത്. ഫെബ്രുവരിയിലും 100 കമ്പനി സേനയെ ഇവിടെ കേന്ദ്രം വിന്യസിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടാണ് ഇതെന്നായിരുന്നു അന്ന് കേന്ദ്രം നല്‍കിയ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി