ദേശീയം

അവധിക്കാലം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികൾക്ക് ദാരുണാന്ത്യം;  മൃതദേഹങ്ങൾ കണ്ടെത്തിയത് പെട്ടിക്കുള്ളിൽ നിന്ന് 

സമകാലിക മലയാളം ഡെസ്ക്

ഈസ്റ്റ് ഗോദാവരി: അവധിക്കാലം ആഘോഷിക്കാനായി ബന്ധുവീട്ടിലെത്തിയ കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികളുടെ മൃതദേഹം പെട്ടിക്കുള്ളിൽ കണ്ടെത്തി. പതിനൊന്നും ഒൻപതും വയസ്സുള്ള പ്രശാന്ത് കുമാറിന്റെയും കാർത്തിക്കിന്റെയും മൃതദേഹങ്ങളാണ് തടിപ്പെട്ടിക്കുള്ളിൽനിന്നും കണ്ടെത്തിയത്. 

ആന്ധ്രാപ്രദേശിലെ ചിന്നയപ്പാലത്താണ് സംഭവം. കഴിഞ്ഞമാസം 26-ാം തിയതിമുതൽ കുട്ടികളെ കാണാനില്ലായിരുന്നെങ്കിലും പൊലീസിൽ പരാതി നൽകി അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴി‍ഞ്ഞിരുന്നില്ല. 

ചില കുട്ടികൾ വീടിനടുത്തെ സ്കൂൾ പരിസരത്ത് ക്രിക്കറ്റ് കളിക്കവെ പന്ത് എടുക്കുന്നതിനായി സ്‌കൂള്‍ കെട്ടിടത്തിലെ മുറിക്കുള്ളിൽ കയറിയപ്പോഴാണ് കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കളിക്കുന്നതിനിടയിൽ കുട്ടികൾ പെട്ടിക്കുള്ളിൽ കയറുകയും ശ്വാസം മുട്ടിമരിച്ചതാകാമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കുട്ടികളുടെ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!