കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്. അരാംബാഗിലെ തൃണമൂൽ കോൺഗ്രസ് എംപി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. തുടർന്ന് എംപി ശ്രീരാംപുർ പൊലീസ് റ്റേഷനിൽ പരാതി നൽകി.
കത്തിൽ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഒപ്പം മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. മമത മരിച്ചു കിടക്കുന്നത് കാണിച്ചുതരുന്നയാൾക്ക് ഒരു കോടിയെന്നാണ് വാഗ്ദാനം.
രജ്വീർ കില്ല എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ നമ്പർ രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തന്റെ പേരും ഫോൺ നമ്പറും വ്യാജകത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
നേരത്തെ മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി യുവമോർച്ച പ്രവർത്തകക്കെതിരെ നടപടിയെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ