ദേശീയം

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു; ഡോറില്‍ മണി മുഴങ്ങി; യുവാവിന് സംഭവിച്ചത് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ അക്രമിസംഘത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു. 35കാരനായ കൊച്ചാറാണ് വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ വികാസ് പൂരിലായിരുന്നു സംഭവം.

കൊച്ചാറും സുഹൃത്തുക്കളും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ വാതില്‍ കോളിംഗ് ബെല്‍ മുഴങ്ങി. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങിയ കൊച്ചാറിനെ അക്രമി സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു.

ഓര്‍ഡര്‍ അനുസരിച്ചുള്ള ഭക്ഷണമാണെന്ന് കരുതി പുറത്തിറങ്ങിയ കൊച്ചാറിന് നേര്‍ക്ക് അക്രമിസംഘം തോക്ക് ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാറിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. കാറിനകത്തുവെച്ച് നിരന്തരം വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

അക്രമിസംഘത്തിന്റെ ശബ്ദം കേട്ട് സുഹൃത്തുക്കള്‍ പുറത്തിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ഈ സമയത്ത് കൊച്ചാറിന്റെ ഭാര്യ ജോലിക്ക് പോയതായിരുന്നു. ഗുരുഗ്രാമിലെ ഒരു കോള്‍ സെന്ററിലാണ് ഭാര്യ ജോലി ചെയ്യുന്നത്. നേരത്തെ കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു കൊച്ചാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന