ദേശീയം

മരിച്ചിട്ടില്ല ഉറങ്ങുകയാണ്; മകളുടെ അഴുകിയ മൃതദേഹത്തിനൊപ്പം റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും കഴിച്ചുകൂട്ടിയത് ഒരുമാസം 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മകള്‍ മരിച്ചെന്ന് വിശ്വസിക്കാതെ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും അഴുകിയ മൃതദേഹത്തിനൊപ്പം ഒരു മാസത്തോളം കഴിച്ചുകൂട്ടി. ഉത്തര്‍പ്രദേശിലെ മിര്‍സാപ്പൂരാണ് സംഭവം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നെന്ന അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ദിലവർ സിദ്ദിക്വി എന്ന റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടറും ഭാര്യയുമാണ് മകളുടെ മൃതദേഹത്തിനൊപ്പം ജീവിച്ചത്. അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ആദ്യമെത്തിയപ്പോള്‍ വീട്ടില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് പറഞ്ഞ് ദിലവർ ഇവരെ തിരിച്ചയച്ചിരുന്നു. 

ഇരുവരുടെയും മാനസികനില തകരാറിലാണെന്നും മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നാണ് ഇവര്‍ വിശ്വസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മകള്‍ ഉറങ്ങുകയാണെന്നാണ് ഇവര്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിക്കുന്നത്. പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മരണകാരണം സ്ഥിരീകരിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം