ദേശീയം

ബീഹാറില്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ കലാപം; രവി ശങ്കര്‍ പ്രസാദിനെ വരവേറ്റത് 'ഗോ ബാക്ക്' വിളികള്‍ ( വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

പട്‌ന:  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ പട്‌ന സാഹിബില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ വിമാനത്താവളത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ വരവേറ്റത് 'ഗോ ബാക്ക്' വിളികളോടെ. ബിസിനസ്സുകാരനും ബിജെപി നേതാവുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ രവിശങ്കര്‍ പ്രസാദിനോട് തിരിച്ചുപോകാനും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

പട്‌ന സാഹിബില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം സംസ്ഥാനത്ത് എത്തിയ രവിശങ്കര്‍ പ്രസാദ്, പട്‌ന വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പ്രതിഷേധം നേരിട്ടത്. പട്‌ന സാഹിബില്‍ രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിലുളള പ്രതിഷേധമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. ബിജെപിയുടെ രാജ്യസഭ എംപിയും ബിസിനസ്സുകാരനുമായ ആര്‍ കെ സിന്‍ഹയ്ക്ക് വേണ്ടി ഇവര്‍ മുദ്രാവാക്യവും വിളിച്ചു. 

ആര്‍ കെ സിന്‍ഹയാണ് തങ്ങളുടെ നേതാവ്. രവിശങ്കര്‍ പ്രസാദ് ഇതുവരെ തങ്ങളെ കാണാന്‍ പോലും ശ്രമിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. രവിശങ്കര്‍ പ്രസാദിനൊടൊപ്പം ആര്‍ കെ സിന്‍ഹയുടെ പേരും മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. അവസാന നിമിഷം രവിശങ്കര്‍ പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

2009 മുതല്‍ ശത്രുഘ്്‌നന്‍ സിന്‍ഹയാണ് മണ്ഡലത്തിലെ എംപി. എന്നാല്‍ മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായതോടെ ശത്രുഘ്‌നന്‍ സിന്‍ഹയെ ഇത്തവണ ബിജെപി തഴയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം