ന്യൂഡൽഹി: ബാബറി ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. അയോധ്യ കേസിലെ മധ്യസ്ഥസമിതി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതും കോടതിയുടെ പരിഗണനയിലേക്ക് എത്തും.
മാർച്ച് ഏട്ടിന് ഭൂമിതർക്ക കേസ് പരിഹരിക്കുന്നതിനായി ജസ്റ്റിസ് എഫ്എംഐ കൈഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക് കൈമാറിയിരുന്നു. ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചു എന്നിവരും സമിതിയിൽ അംഗമായിരുന്നു. ഫൈസാബാദ് കേന്ദ്രീകരിച്ചായിരുന്നു സമിതി മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ