ദേശീയം

കമല്‍ഹാസന്റെ നാക്കരിയണം; കൊലവിളി പരാമര്‍ശവുമായി തമിഴ്‌നാട് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മന്ത്രി. കമല്‍ഹാസന്റെ നാക്കരിയണമെന്ന് തമിഴ്‌നാട് മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജി പറഞ്ഞു. വിവാദ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമലിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട് മന്ത്രി.

കമല്‍ഹാസന്റെ നാക്കരിയണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് അയാള്‍ പറയുന്നു. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നുമില്ല. അയാള്‍ അഭിനയിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ക്ഷീരവകുപ്പ് മന്ത്രി രാജേന്ദ്ര ബാലാജി പറഞ്ഞു.

1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പരാമര്‍ശിച്ചായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍. തമിഴ്‌നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കുകവെയായിരുന്നു വിവാദപരാമര്‍ശം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ ഡാഡി എന്ന് വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് എഐഎഡിഎംകെ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ നയിച്ചത് മോദിയാണെന്നും ബാലാജി പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം