ദേശീയം

നിരന്തരം വഴക്ക് ; പത്തൊമ്പതുകാരിയെ അമ്മ കല്ലിനിടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

പൂനെ : വീട്ടുകാര്യത്തെച്ചൊല്ലി നിരന്തരം വഴക്കിട്ടിരുന്ന മകളെ അമ്മ കല്ലിനിടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. സഞ്ജീവനി ബോഭാട്ടെയാണ് 19 കാരിയായ മകള്‍ റുതുജയെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയത്. 

വീട്ടുകാരുടെ എതിര്‍പ്പു വകവെക്കാതെ മകള്‍ റുതുജ വേറെ സമുദായത്തില്‍പ്പെട്ട ഒരാളുമായി അടുപ്പത്തിലായിരുന്നു. സാമ്പത്തികമായി പിന്നോക്കമായ ഇയാളെ പിന്നീട് മകള്‍ വിവാഹം കഴിക്കുകയാും ചെയ്തു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കകം ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ മകള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. 

തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തി മകളെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബന്ധം തുടരാനില്ലെന്ന നിലപാടിലായിരുന്നു ഇയാള്‍. ഇതേത്തുടര്‍ന്ന് യുവതി ബലാല്‍സംഗ കേസ് നല്‍കുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ഏതാനും മാസം കഴിഞ്ഞപ്പോള്‍ യുവതിയുടെ മനസ്സ് മാറുകയും വീണ്ടും ഭര്‍ത്താവിനൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് മകളെ സ്വീകരിക്കണമെന്നും, നേരത്തെ നല്‍കിയ കേസ് പിന്‍വലിക്കാമെന്നും സഞ്ജീവനി ബോഭാട്ടെയും ഭര്‍ത്താവും മകളുടെ ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍ ബന്ധം തുടരാനില്ലെന്ന മുന്‍നിലപാടില്‍ യുവാവ് ഉറച്ചുനിന്നു. 

ഈ വിഷയത്തില്‍ മകള്‍ റുതുജയും അമ്മ സഞ്ജീവനിയും തമ്മില്‍ നിരന്തരം വഴക്കായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍, കഴിഞ്ഞ ദിവസം അമ്മ മകളെ വലിയ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അമ്മ സഞ്ജീവനിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു