ദേശീയം

600 കോടിയുടെ മയക്കുമരുന്നുമായി പാക് മത്സ്യബന്ധനബോട്ട് പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 600 കോടിരൂപ വിലവരുന്ന മയക്കുമരുന്നുമായി എത്തിയ പാക് മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 200 കിലോ ഹെറോയിനുമായി എത്തിയ അല്‍ മദീന എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

ഗുജറാത്ത് തീരത്തുനിന്നാണ് ബോട്ട് പിടികൂടിയത്. പാക് ബോട്ടില്‍നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ കാത്തുനിന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 13 പേരും അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് ശേഖരവുമായി പാക് മത്സ്യബന്ധന ബോട്ട് എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. 

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പാക് ബോട്ടിലുണ്ടായിരുന്നവര്‍ കടലില്‍ എറിഞ്ഞു. എന്നാല്‍, അവയെല്ലാം കോസ്റ്റ്ഗാര്‍ഡ് വീണ്ടെടുത്തിട്ടുണ്ട്. 195 പൊതികളിലായാണ് 200 കിലോഗ്രാം ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. പാക് ബോട്ടില്‍ അധികൃതര്‍ വിശദമായ പരിശോധന നടത്തി. ബോട്ടില്‍ ഉണ്ടായിരുന്നവരെ ചോദ്യംചെയ്തു വരികയാണ്. 

രണ്ട് മാസത്തിനിടെ കോസ്റ്റ് ഗാര്‍ഡ് നടത്തുന്ന രണ്ടാമത്തെ വന്‍ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്ത് തീരത്തുനിന്ന് 300 കോടിരൂപ വിലവരുന്ന 100 കിലോ ഹെറോയിന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ