ദേശീയം

എംഎല്‍എയെയും ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എംഎല്‍എയെയും എംഎല്‍എയുടെ ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ ടിറോങ് അബോയെയും കുടുംബത്തെയുമാണ് അജ്ഞാത സംഘം വെടിവെച്ചു കൊന്നത്. ആക്രമണത്തിന് പിന്നില്‍ വിഘടനവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡിലെ പ്രവര്‍ത്തകരാണെന്നാണ് സംശയം.

ഖോന്‍സ വെസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് ടിറോങ്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഖോന്‍സ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ടിറോങ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

അത്യന്തം ദുഃഖകരമായ സംഭവമാണെന്ന് എന്‍പിപി നേതാവും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും  കോണ്‍റാഡ് സാങ്മ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം