ദേശീയം

ആദ്യദിനം തന്നെ ഡിജിപിയെ മാറ്റി; ആന്ധ്രയില്‍ അടിമുടി അഴിച്ചുപണിയുമായി ജഗന്‍

സമകാലിക മലയാളം ഡെസ്ക്

അമരാവതി: അധികാരമേറ്റ് ആദ്യദിനം തന്നെ ഭരണരംഗത്ത് അഴിച്ചുപണി നടത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അധികാരസ്ഥാനങ്ങളില്‍ അടിമുടി മാറ്റം വരുത്തിയാണ് പുതിയ സര്‍ക്കാരിനെ ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ആര്‍പി താക്കൂറിനെ മാറ്റി ദാമോദര്‍ ഗൗതമിന് താത്കാലിക ചുമതല നല്‍കി. 

ആന്റി കറപ്ഷന്‍ ബ്യൂറോ ഡിജി എബി വെങ്കിടേശ്വര റാവുവിനെയും മാറ്റി. നേരത്തെ തന്നെ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരായിരുന്നു ഈ ഉദ്യോഗസ്ഥര്‍. മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വളരെ അടുപ്പം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരാണ് ഇരുവരും.

ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ താക്കൂറിനെ നാന്റിസ്‌ക്രിപ്റ്റ് പ്രിന്റിംഗ് ആന്റ് സ്‌റ്റേഷനറി ഡിപ്പാര്‍ട്ട് മെന്റിന്റെ കമ്മീഷണറായാണ് പുതിയ നിയമനം. ദീര്‍ഘകാലമായി ഒഴിച്ചിട്ട പ്രിന്‍സിപ്പല്‍ ഫിനാന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് ഷാംഷര്‍ സിംഗ് റാവത്തിനെയും നിയമിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സോളമന്‍ ആരോകിയെയും അഡീഷണല്‍ സെക്രട്ടറിയായി ധനജ്ഞയ റെഡ്ഡിയെയും നിയമിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി