ദേശീയം

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ചെലവാക്കിയത് 820 കോടി; സിപിഎം ആറരക്കോടി, സിപിഐ ഇറക്കിയത് 16കോടി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലെ നിയസമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത് 820കോടി രൂപ. 2014ലെ തെരഞ്ഞെടുപ്പില്‍ ചെലവിട്ടതിനെക്കാള്‍ കൂടുതല്‍ പണമാണ് ഇത്തവണ കോണ്‍ഗ്രസ് ചെലവാക്കിയിരിക്കുന്നത്. 516കോടി രൂപയായിരുന്നു 2014ല്‍ സംഘടന തെരഞ്ഞെടുപ്പിലൊഴുക്കിയത്. 2014ലെക്കാള്‍ 59ശതമാനം വര്‍ധനവാണ് 2019ല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ സംഭവിച്ചിരിക്കുന്നത്.

2014ല്‍ ബിജെപി ചെലവാക്കിയത് 714കോടി രൂപയായിരുന്നു. എന്നാല്‍ 2019ല്‍ എത്രയാണ് ചെലവാക്കിയതെന്ന് ബിജെപി വ്യക്തമാക്കിയിട്ടില്ല. ഒക്ടോബര്‍ 31ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ തെരഞ്ഞെടുപ്പ് ചെലവ് കണക്കിലാണ് കോണ്‍ഗ്രസ് തുക വ്യക്തമാക്കിയിരക്കുന്നത്. ഇതില്‍ 626.3കോടി പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിന് വേണ്ടി ചെലവാക്കിയപ്പോള്‍, 193.9കോടി രൂപ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാറ്റിവച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മാത്രം സിപിഎം 6.4കോടിയും സിപിഐ 16കോടിയും ചെലവാക്കി. തൃണമൂല്‍ കോണ്‍ഗ്രസ് പത്തുകോടി ചെലവാക്കിയപ്പോള്‍ മായാവതിയുടെ ബിഎസ്പി ഒരു പൈസയും ചെലവാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ശരദ് പവാറിന്റെ എന്‍സിപി 11.7കോടി ചെലവാക്കിയപ്പോള്‍ ജെഡിഎസ് 4.5കോടിയും ജെഡിയു 6.64കോടിയും ചെലവാക്കി. സമാജ്‌വാദി പാര്‍ട്ടി 5.5കോടിയുടെ കണക്ക് കാണിക്കുമ്പോള്‍ ശിവസേന 6.5കോടി ചെലവാക്കിയെന്ന് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍