ദേശീയം

'ദിവസക്കണക്കിനാണ് ഹിന്ദുക്കളെ കൊല്ലുന്നത്';ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാന്‍ മുന്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ മുന്‍ എംഎല്‍എയായ ബാല്‍ദേവ് കുമാറാണ് കുടുംബസമേതം ഇന്ത്യയിലെത്തി രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. ബരികോട്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഇദ്ദേഹം. 

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍  കടുത്ത ചൂഷണമാണ് നേരിടുന്നതെന്നും ദിവസക്കണക്കിനാണ് ഹിന്ദുക്കളും സിഖ് വിഭാഗക്കാരും കൊല്ലപ്പെടുന്നതെന്നും ബാല്‍ദേവ് പറയുന്നു. തിങ്കളാഴ്ചയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. 

2016ല്‍ സ്വന്തം മണ്ഡലത്തിലെ സിറ്റിങ് എംപി കൊല്ലപ്പെട്ട കേസില്‍ ഇദ്ദേഹത്തിന് എതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. 2018ല്‍ കുറ്റവിമുക്തനായി.

സെപ്റ്റംബര്‍ മൂന്നിന് സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് മത പരിവര്‍ത്തനം നടത്തി വിവാഹം ചെയ്യിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ മുന്‍ ജനപ്രതിനിധി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ