ദേശീയം

രണ്ടരവയസ്സുകാരിയുടെ രോഗം മാറിയില്ല; ദൈവവിളി; അച്ഛന്‍ മകളെ പുഴയിലൊഴുക്കി

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: രണ്ടര വയസ്സുകാരിയായ മകളെ അച്ഛന്‍ പുഴയിലൊഴുക്കി. ദൈവത്തിന്റെ ആജ്ഞ പ്രകാരമാണ് പെണ്‍കുട്ടിയെ പുഴയില്‍ ഒഴുക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിലാണ് നാടിനെ നടക്കിയ സംഭവം. 

പലയിടത്തും ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. രോഗം മാറണമെങ്കില്‍ പെണ്‍കുട്ടിയെ പുഴയിലൊഴുക്കണമെന്ന ദൈവത്തിന്റെ ആജ്ഞയനുസരിച്ചാണ് കടുംകൈ ചെയ്തതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പെണ്‍കുട്ടിയുമായി പുറത്തുപോയ ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ കുട്ടിയുണ്ടായിരുന്നില്ല. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ തന്റെ രോഗം മാറാനായി പുഴയില്‍ ഒഴുക്കിയെന്നായിരുന്നു മറുപടി. മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ പുഴയിലൊഴുക്കിയതെന്ന് സംശയമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാനാകൂവെന്ന് എസ്പി തുബേ പ്രതീക് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ