ദേശീയം

ഡ്രൈവറെ അടിച്ചിട്ട് സ്ത്രീയാത്രികരുമായി കടന്നു; രണ്ട് മണിക്കൂര്‍ പിന്തുടര്‍ന്ന് മോഷ്ടാവിനെ പിടികൂടി  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീകള്‍ യാത്രചെയ്തിരുന്ന കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. രണ്ട് മണിക്കൂറോളം പിന്തുടര്‍ന്നാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്. 28 കാരനായ പ്രിന്‍സ് ശര്‍മ്മ എന്നയാളാണ് അറസ്റ്റിലായത്. 

നൂര്‍ അഹമ്മദ് എന്നയാളുടെ കാറാണ് മോഷ്ടിച്ചത്. യാത്രികയ്ക്ക് ജൂസ് വാങ്ങിനല്‍കാന്‍ ഇറങ്ങിയ അഹമ്മദിനെ അടിച്ചിട്ടശേഷം മോഷ്ടാവ് കാറുമായി കടക്കുകയായിരുന്നു. അഹമ്മദ് കാറിന് പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. വണ്ടിയിലുണ്ടായിരുന്ന സ്ത്രീയാത്രികരും ബഹളമുണ്ടാക്കി സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സമയം ഹൈവേ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ കാറിനെ പിന്തുടരുകയായിരുന്നു. 

അഹമ്മദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ പോകുന്ന വഴിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കും പൊലീസ് സ്റ്റേഷനില്‍ നിന്ന് വിവരം കൈമാറിയിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായ മോഷ്ടാവ് കാര്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി. മുന്നുറ് മീറ്ററോളം പിന്നാലെ പാഞ്ഞാണ് പൊലീസ് ഇയാളെ കീഴടക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം