ദേശീയം

പ്രണയിച്ച് വിവാഹം; ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീടു വിട്ടു ; മരിച്ചെന്ന് അറിയിച്ചിട്ടും എത്തിയില്ല

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളിൽ, ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് വീടു വിട്ടുപോയി. യുവതി മരിച്ച വിവരം അറിയിച്ചിട്ടും യുവാവ് മൃതദേഹം കാണാൻ പോലും എത്തിയില്ല. ബം​ഗലൂരുവിലെ കുറുബറഹള്ളിയിലാണ് സംഭവം.

രണ്ടുവർഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. യശ്വന്തപുരയിലെ മാളിൽ ജോലിചെയ്തു വരികയായിരുന്ന യുവതിക്ക് വെള്ളിയാഴ്ച പുലർച്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടാക്സി ഡ്രൈവറായ ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. 

അന്നു വൈകീട്ട് രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് യുവതി മരിച്ചു. തുടർന്ന് ഉദ്യോഗസ്ഥരും ബന്ധുക്കളും പലവട്ടം വിളിച്ചെങ്കിലും ഭർത്താവ് ഫോണെടുത്തില്ല. ഇതോടെ 28-കാരിയായ യുവതിയുടെ ശവസംസ്കാരം അധികൃതരും ബന്ധുക്കളും ചേർന്ന് നടത്തി.

വിവരമറിയിക്കാൻ ബന്ധുക്കളും പൊലീസും പലവട്ടം ഭർത്താവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നീട് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ശവസംസ്കാരം നടത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി