ദേശീയം

കളിക്കുന്നതിനിടെ തര്‍ക്കം, ഏഴുവയസുകാരന്‍ കത്തിയുമായി പുറത്തുവന്നു; കഴുത്തുമുറിഞ്ഞ നാലുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കളിക്കുന്നിനിടെ ഉണ്ടായ തര്‍ക്കത്തിന് ഒടുവില്‍ ഏഴുവയസുകാരന്‍ ബന്ധുവായ നാലുവയസുകാരന്റെ കഴുത്തുമുറിച്ചു. കത്തി കൊണ്ടുളള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

ഉത്തര്‍പ്രദേശ് ബറേലി ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഇരുകുട്ടികളുടെയും അച്ഛന്മാര്‍ ജോലിക്ക് പോകുന്ന സമയത്ത് വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. കളിയുടെ ഇടയിലുണ്ടായ തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം.

മൂത്ത കുട്ടി വീട്ടിനകത്ത് പോയി കത്തിയായി തിരിച്ചുവരികയായിരുന്നു. കഴുത്തുമുറിഞ്ഞ് ഗുരുതരാവസ്ഥയിലായ നാലുവയസുകാരനെ ഉടന്‍ തന്നെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ നാലു വയസുകാരന്റെ അമ്മ ബന്ധുവായ ഏഴു വയസുകാരന്റെ അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മകനെ ആക്രമിക്കാന്‍ ഏഴു വയസുകാരനോട് ബന്ധു നിര്‍ദേശിച്ചതായാണ് നാലുവയസുകാരന്റെ അമ്മയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് പരാതി പിന്‍വലിച്ചു. 

കുട്ടികള്‍ തമ്മിലുളള തര്‍ക്കത്തിന് ഒടുവില്‍ അത്യാഹിതം സംഭവിച്ചതാണ് എന്ന് പറഞ്ഞ് ഇരു വീട്ടുകാരും ഒത്തുത്തീര്‍പ്പില്‍ എത്തി. ഏഴു വയസുകാരന് അബദ്ധം സംഭവിച്ചതാണ് എന്നാണ് വീട്ടുകാര്‍ പറയുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അംഗങ്ങളുടെ പേരില്‍ 4.76 കോടിയുടെ സ്വര്‍ണ വായ്പ, സിപിഎം സഹകരണ സംഘം സെക്രട്ടറി മുങ്ങി; കേസ്

രാസവസ്തുക്കളിട്ട് പഴുപ്പിക്കുന്ന പഴങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത്, എന്നാല്‍ ശ്രദ്ധിക്കൂ; വെറെ വഴികളുണ്ട്- വീഡിയോ

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, അലക്‌സാ വോയ്‌സ് അസിസ്റ്റ്; ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി, വില 94,999 രൂപ മുതല്‍

ടി20യില്‍ പുതിയ ചരിത്രമെഴുതി ബാബര്‍