ദേശീയം

കർഷക സമരം; ഇന്ന് ഭാരത്‌ ബന്ദ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്ത ഭാരത്‌ ബന്ദ് ഇന്ന്. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാർട്ടികളും പത്ത് തൊഴിലാളി സംഘടനകളും 51 ട്രാൻസ്പോർട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെ‌ വഴിതടയുമെന്ന് ഡൽഹി- യുപി അതിർത്തിയിൽ സമരത്തിനു നേതൃത്വം നൽകുന്ന ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

രാജ്യ വ്യാപകമായി റോഡ് ഉപരോധിക്കാനാണ് തീരുമാനം. ചരക്കു വാഹനങ്ങളുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും പിന്തുണച്ചതോടെ രാജ്യ വ്യാപകമായി ചരക്കു നീക്കം സ്തംഭിക്കാനിടയുണ്ട്. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ വിളിച്ച നാലാംവട്ട ചർച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കർഷക സംഘടനകൾ സമരം ശക്തമാക്കുന്നത്.

കർഷകരുടെ ആശങ്കകളിൽ നിയമ ഭേദഗതിയാവാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. 

ക്രമസമാധാനപാലനം ഉറപ്പാക്കാനും പൊതുമുതൽ നശിപ്പിക്കുന്നതു തടയാനും കർശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചായിരിക്കും വഴിതടയലും സമാധാനപരമായ പ്രതിഷേധമാർഗങ്ങളുമെന്ന് മറ്റു കർഷക നേതാക്കൾ പറഞ്ഞു. സർവമേഖലയിൽനിന്നുള്ള പിന്തുണയും കർഷകർക്കുണ്ടെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി