ദേശീയം

കല്യാണം കഴിഞ്ഞ് ഒരാഴ്ച മാത്രം; നവവരനെ കഴുത്തുമുറിച്ച് കൊന്ന് യുവതി, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബീഹാറില്‍ കല്യാണം കഴിഞ്ഞ് ഒരാഴ്ച ആകുന്നതിന് മുന്‍പ് നവവരനെ കൊലപ്പെടുത്തി യുവതി. കിടപ്പുമുറിയില്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ യുവാവിനെ കണ്ടെത്തിയ സംഭവത്തില്‍ വധുവിനെ അറസ്റ്റ് ചെയ്തു.

പശ്ചിമ ചമ്പാരന്‍ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. ശ്യാംജിയാണ് കൊല്ലപ്പെട്ടത്. ശ്യാംജിയുടെ കുടുംബമാണ് കട്ടിലില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ശ്യാംജിയുടെ ഭാര്യ ഗ്രിതി ദേവാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗ്രിതി ദേവിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

സംഭവം നടന്ന ദിവസം രാത്രിയില്‍ ചിലര്‍ വാതിലില്‍ മുട്ടിയതായി വധു മൊഴി നല്‍കി. വാതില്‍ തുറന്നപ്പോള്‍ മാസ്‌ക് ധരിച്ച രണ്ടുപേര്‍ അകത്തുകടന്നു. തുടര്‍ന്ന് മുഖത്ത് എന്തോ തളിച്ചതോടെ തന്റെ ബോധം പോയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വധു പറയുന്നു. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. ഗ്രിതി ദേവിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. രാത്രിയില്‍ ശ്യാംജിയുടെ മുറിയില്‍ നിന്ന് ഒരു ശബ്ദവും കേട്ടിരുന്നില്ല എന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു