ആഗ്ര: തിരക്കേറിയ റോഡിൽ പട്ടാപ്പകൽ വസ്തു ഇടപാടുകാരനെ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലെത്തിയ രണ്ടുപേർ ചേർന്നാണ് ഹരീഷ് പച്ചൗരിയെന്ന 50കാരനെ കൊലപ്പെടുത്തിയത്. ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിയുകയായിരുന്നു.
റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഹരീഷിൻറെയടുത്ത് ബൈക്ക് നിർത്തി പിന്നിലിരുന്നയാൾ വെടിവെക്കുന്നതു ദൃശ്യങ്ങളിൽ കാണാം. വെടിയേറ്റ് വീഴൂം മുമ്പ് ഹരീഷ് പിന്നിലിരുന്നയാളെ തള്ളിയിടുന്നുണ്ട്. എന്നാൽ അയാൾ എഴുന്നേറ്റ് വീണ്ടും രണ്ട് തവണ വെടിവെക്കുകയായിരുന്നു. ശേഷം ബൈക്കിൽ കയറി രക്ഷപ്പെട്ടു.
വെടിയേറ്റ ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. വസ്തു ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ