ദേശീയം

വീട്ടില്‍ അതിക്രമിച്ചു കയറി, കരിമ്പിന്‍ തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോയി, പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. വീട്ടില്‍ നിന്ന് അഞ്ചുലക്ഷത്തോളം രൂപ കവര്‍ന്നതായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.

സഹറാന്‍പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കരിമ്പിന്‍ തോട്ടത്തില്‍ വച്ചായിരുന്നു പീഡനം. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കൂട്ടബലാത്സംഗം ചെയ്തു എന്ന ആരോപണം പൊലീസ് നിഷേധിച്ചു. ഇത് മോഷണ കേസാണെന്നാണ് പൊലീസിന്റെ വിശദീകരണം. വീട്ടുകാരെ ബന്ദിയാക്കി പണവും സ്വര്‍ണവും കവര്‍ന്നു എന്നതാണ് പൊലീസിന്റെ ഭാഷ്യം. 

വ്യാഴാഴ്ച രാവിലെ ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് വീട്ടുകാരോട് നടന്ന കാര്യം പറയുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസിനെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം