ദേശീയം

ജാമിയയില്‍ വീണ്ടും വെടിവയ്പ്; അക്രമിസംഘം എത്തിയത് ബൈക്കില്‍; പ്രതികള്‍ രക്ഷപ്പെട്ടു; ആര്‍ക്കും പരിക്കില്ല;  പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയുടെ ഗെയ്റ്റിന് സമീപം വെടിവയ്പ്. ആര്‍ക്കും പരുക്കില്ല. ചുവന്ന സ്‌കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിര്‍ത്തതെന്നു ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. അവരിലൊരാള്‍ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നു. അക്രമികള്‍ രക്ഷപ്പെട്ടു

കഴിഞ്ഞ നാലു ദിവസത്തിനിടെ ഡല്‍ഹിയിലുണ്ടായ മൂന്നാമത്തെ വെടിവയ്പാണിത്. സമരഭൂമിയായ ഷഹീന്‍ ബാഗില്‍ നിന്ന് 2 കിലോമീറ്റര്‍ ദൂരെയാണു സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകള്‍ക്കു സമീപം വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. 

വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിമാറുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോകളില്‍ കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചെങ്കിലും വെടിവയ്പു നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി