ദേശീയം

പൗരത്വ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍, ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം; വാഗ്ദാനവുമായി സമാജ് വാദി പാര്‍ട്ടി, വിമര്‍ശനവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നാണ് എസ്പിയുടെ വാഗ്ദാനം. കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ആദരിക്കുന്ന എസ്പിയുടെ ഡിഎന്‍എയാണ് പ്രകടമാകുന്നതെന്ന് ബിജെപി വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൗധരി പറഞ്ഞു.അഭയം ചോദിച്ചുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കും.  പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരെങ്കിലും ഇതിനെതിരെ തിരിഞ്ഞാല്‍ അവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് ഇവര്‍ പറയുന്നതെന്നും ചൗധരി ആരോപിച്ചു.

സമാജ്്‌വാദി പാര്‍ട്ടിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ബിജെപി രംഗത്തുവന്നു. കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ആദരിക്കുന്ന എസ്പിയുടെ ഡിഎന്‍എയാണ് പ്രകടമാകുന്നതെന്ന് ബിജെപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ കുറ്റപ്പെടുത്തി. ഭീകരവാദികള്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചവരാണ് അവര്‍. അവസാനം കോടതിക്ക് ഇടപെടേണ്ടി വന്നു. ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്ന് എസ്പി നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും സാമൂഹ്യവിരുദ്ധരെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ദിനേശ് ശര്‍മ്മ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍