ദേശീയം

ബലാല്‍സംഗക്കേസില്‍ വീണ്ടും വധശിക്ഷ ; നവാബ്ഗഞ്ച് കൊലപാതകത്തിലെ പ്രതികള്‍ക്ക് തൂക്കുകയര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത്  കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ബറേലിയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മുരാരിലാല്‍, ഉമാകാന്ത് എന്നീ പ്രതികളെയാണ് മരണം വരെ തൂക്കിലിടാന്‍ കോടതി വിധിച്ചത്.

ഡല്‍ഹിയിലെ നിര്‍ഭയ കേസ് പോലെ ഏറെ കോളിളക്കമുണ്ടാക്കിയതായിരുന്നു നവാബ്ഗഞ്ച് കൂട്ടബലാല്‍സംഗവും. 2016 ജനുവരി 29 നായിരുന്നു സംഭവം നടന്നത്. 12 കാരിയായ ദലിത് പെണ്‍കുട്ടിയെയാണ് പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ചുകൊന്നത്.

കൃഷിയിടത്തിലേക്ക് പോയ പെണ്‍കുട്ടി മടങ്ങിവരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. മഹേന്ദ്ര എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. രഹസ്യഭാഗങ്ങളില്‍ മരക്കമ്പ് തറച്ചുകയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''