ദേശീയം

ഞായറാഴ്ച ത്രിപുരയില്‍ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല : കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ത്രിപുരയില്‍ ജൂലൈ അഞ്ച് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ ലോക്ക്ഡൗണാകും സംസ്ഥാനത്ത് നടപ്പിലാക്കുക എന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ അഞ്ചുമണി വരെയാകും അടച്ചിടല്‍. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാകര്‍ഫ്യൂവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേബ് പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് അറിയിച്ചു. ത്രിപുരയില്‍ 1394 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 308 പേരാണ് ചികില്‍സയിലുള്ളത്.

1086 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി രത്തന്‍ലാല്‍ നാഥ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്