ദേശീയം

കാമുകന്‍ വീട്ടിലെത്തിയപ്പോള്‍ യുവതിക്കൊപ്പം മറ്റൊരാള്‍ മുറിയില്‍, കുപിതനായി അഞ്ചുവയസുകാരിയെ കഴുത്തുമുറിച്ച് കൊന്നു; സഹിക്കാനാവാതെ അച്ഛന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അഞ്ചു വയസ്സുകാരിയായ മകളുടെ കൊലപാതകത്തിന്റെ മനോവിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്ത നിലയില്‍. 37കാരന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി.  

തെലങ്കാനയിലെ ഭോംഗിറിലാണ് സംഭവം. വില്ലേജ് ഓഫീസറായ 37കാരനെ ഗട്‌കേസറിലേക്ക് സ്ഥലംമാറ്റി. ഭാര്യയ്ക്കും കുട്ടിക്കും ഒപ്പം കല്യാണ്‍ റാവു വീടുമാറി. കുട്ടിയുടെ പഠിത്തം മുന്നില്‍ കണ്ടാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. അവിടെ വച്ച് 37കാരന്റെ ഭാര്യ അനുഷ മൊബൈല്‍ കടയിലെ ജീവനക്കാരനായ കരുണാകരനുമായി അടുപ്പത്തിലായെന്ന് പൊലീസ് പറഞ്ഞു. 

പ്രണയബന്ധം മുന്നോട്ടുപോകുന്നതിനിടെ കരുണാകര്‍ സുഹൃത്തായ രാജശേഖറിനെ അനുഷയ്ക്ക് പരിചയപ്പെടുത്തി. ഇവര്‍ തമ്മില്‍ അടുത്തതോടെ കരുണാകറിനെ ഒഴിവാക്കാനായിരുന്നു അനുഷയുടെ അടുത്ത ശ്രമം. ഇതില്‍ കുപിതനായ കരുണാകര്‍ രാജശേഖറിനെ കൊല്ലാന്‍ തീരുമാനിച്ചു.

കടയില്‍ നിന്ന് വാങ്ങിയ രണ്ട് സര്‍ജിക്കല്‍ ബ്ലേഡുമായി കരുണാകര്‍ അനുഷയുടെ വീട്ടിലേക്ക് പോയി. കരുണാകറിനെ കണ്ടപ്പോള്‍ തന്നെ രാജശേഖര്‍ ഒളിക്കാന്‍ ശ്രമിച്ചു. രാജശേഖറിനെ രക്ഷിക്കുന്നതിന്റെ ഭാഗമായി കരുണാകറിനെ മകളുടെ മുറിയിലിട്ട് അനുഷ പൂട്ടി. കുപിതനായ കരുണാകര്‍ അഞ്ചുവയസുകാരിയുടെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു. മകളുടെ മരണത്തിലുളള മനോവിഷമത്തില്‍ കല്യാണ്‍ റാവു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി