ദേശീയം

ടെറസില്‍ കിടന്നുറങ്ങിയ 18കാരിയെ 22 കാരന്‍ ബലാത്സംഗം ചെയ്തു, യുവാവ് മുകളില്‍ എത്തിയത് വീടിന്റെ മതിലില്‍ പിടിച്ചുകയറി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവ് 18 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചു.

പഞ്ചാബിലെ ലുധിയാനയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ഉറങ്ങുകയായിരുന്ന പത്താംക്ലാസുകാരിയെ 22 വയസ്സുകാരന്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. വീടിന്റെ മതിലില്‍ പിടിച്ചുകയറി ടെറസില്‍ എത്തിയ വിനയ് സിങ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ താഴത്തെ നിലയിലാണ് കിടന്നിരുന്നത്. ബലാത്സംഗത്തിനിടെ, പെണ്‍കുട്ടി ഒച്ച വെച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഓടിയെത്തി. അതിനിടെ പെണ്‍കുട്ടിയുടെ മുഖത്ത് അടിച്ചശേഷം വിനയ് സിങ് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

കഴിഞ്ഞ രണ്ടുമാസമായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വിനയ് സിങ് ശല്യം ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ