ദേശീയം

ബന്ധുക്കളായ 21 കാരന്റെയും 18 കാരിയുടെയും വിവാഹത്തെ എതിര്‍ത്തു; കമിതാക്കള്‍ ഒളിച്ചോടി; മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നോ: ബന്ധുക്കളായ 21 കാരന്റെയും 18 കാരിയുടെയും വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജഹാന്‍പൂരിലെ മദ്‌നാപൂരിലെ പങ്കഖേദ ഗ്രാമത്തിലാണ് സംഭവം.

21 കാരനും അടുത്തബന്ധുവായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തെ രക്ഷിതാക്കള്‍ എതിര്‍ത്തപ്പോള്‍ ഇവര്‍ ഒളിച്ചോടുകയായിരുന്നു. ഇവര്‍ തമ്മിലുള്ള കുറച്ചുകാലമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളായ  ഇവരുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. 

മകനെ മറ്റൊരു യുവതിയുമായി വിവാഹം കഴിപ്പിക്കാനായിരുന്നു പിതാവിന്റെ ശ്രമം. ഇതേ തുടര്‍ന്ന് അച്ഛനും മകനും വീട്ടില്‍ നിന്ന് വഴക്കിടുകയും മകന്‍ വീട് വിട്ടിറങ്ങുകയും ചെയ്തു. തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പതിനെട്ടുകാരിയെും കാണാതായതായി മനസിലാക്കി. പിന്നാലെ ഇരുവരെയും തൂങ്ങിമരിച്ചതായി കണ്ടെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന